വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

ക്രൂരതക്കൊരു പുതു രൂപം

രണ്ടു വയസ്സുകാരിയെ നാലംഗ സംഘം ഓടുന്ന ട്രെയിനില്‍നിന്ന്‌ പുറത്തേക്കെറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ ലളിത്‌പൂര്‍ ജില്ലയിലാണ്‌ സംഭവം. ഝാന്‍സി-ബിന ട്രെയിനില്‍നിന്നാണ്‌ രാം കിഷോര്‍-ഫൂല്‍ കുമാരി ദമ്പതികളുടെ മകള്‍ നിഷയെ പുറത്തേക്കെറിഞ്ഞത്‌. പ്രശ്‌നം സീറ്റുതര്‍ക്കം.ദമ്പതികള്‍ ഇരുന്ന സീറ്റിലായിരുന്നു നാലു പേര്‍ അടങ്ങുന്ന സംഘം ആദ്യം ഇരുന്നത്‌. ഇവര്‍ കറങ്ങിയടിച്ചപ്പോള്‍ കാലിയായിക്കിടന്ന സീറ്റില്‍ ദമ്പതികളിരുന്നു. പിന്നീട്‌ തിരിച്ചെത്തിയ ഇവര്‍ ദമ്പതികളോട്‌ സീറ്റ്‌ മാറാന്‍ ആവശ്യപ്പെട്ടു. തയ്യാറല്ലെന്ന്‌ ദമ്പതികള്‍ അറിയിച്ചതോടെ വാക്‌തര്‍ക്കമായി. ദമ്പതികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അതിനിടെ കുട്ടിയെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞു. കുട്ടി തല്‍ക്ഷണം മരിച്ചു. ഇതോടെ നാലംഗ സംഘം രക്ഷപ്പെടുകയും ചെയ്‌തു. ലളിത്‌പൂരില്‍നിന്ന്‌ ബിനായിലേക്ക്‌ പോകുയായിരുന്നു ദമ്പതികള്‍. പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

1 അഭിപ്രായം: