വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ഡോക്‌ടറുടെ അനാസ്ഥയും അമ്മയുടെ ചൂടും

മരിച്ചതായി വിധിയെഴുതിയ കുഞ്ഞ്‌ അമ്മയുടെ ചൂടേറ്റ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്‌ 'ദിവ്യാത്ഭുതം' നടന്നത്‌.കുഞ്ഞ്‌ പ്രസവ സമയം തന്നെ മരിച്ചെന്ന്‌ വിധിയെഴുതിയാണ്‌ 27 ആഴ്‌ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മക്ക്‌ കെയ്‌റ്റ്‌ ഡോക്ടര്‍ കൈമാറിയത്‌. പൊന്നോമനയ്‌ക്ക്‌ യാത്രാമൊഴിയെന്നോണം മാറോട്‌ ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട്‌ പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ്‌ പതുക്കെ കണ്ണു തുറന്നു. ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്‌കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വസവും സാധാരണനിലയിലായി.എന്നാല്‍ കുഞ്ഞ്‌ ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ വിശ്വസിച്ചില്ല. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്‌കാന്‍ തയ്യാറാവുകയും ചെയ്‌തു.അഞ്ചു മാസം മുമ്പ്‌ നടന്ന സംഭവം ശനിയാഴ്‌ചയാണ്‌ കെയ്‌റ്റും ഭര്‍ത്താവ്‌ ഡേവിഡ്‌ ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്‌. ജാമി ഓഗ്‌ എന്ന്‌ പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ കെയ്‌റ്റും ഭര്‍ത്താവും.

1 അഭിപ്രായം:

  1. ഓസ്ട്രേലിയയില്‍ ഇതൊരു വാര്‍ത്തയാണ്. നമ്മുടെ നാട്ടിലാണ് ഇതെങ്കിലോ?

    മറുപടിഇല്ലാതാക്കൂ