വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

അവസാനം പൊട്ടി

ഇന്തോനേഷ്യയിലെ സുമാത്രയില്‍ നാല്‌ നൂറ്റാണ്ടുകാലം ഉറങ്ങിക്കിടന്ന സിനാബുംഗ്‌ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടമുന്നറിയിപ്പ്‌ നല്‍കിയ ഭരണകൂടം 12,000 പേരെ ആശ്വാസ കേന്ദ്രത്തിലേക്ക്‌ മാറ്റി. കൂടുതല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.ഉത്തര സുമാത്ര പ്രവിശ്യയില്‍ കാരോ ജില്ലയിലെ സിനാബുംഗ്‌ ഇതിനുമുമ്പ്‌ പൊട്ടിത്തെറിച്ചത്‌ 1600ലാണ്‌. ഏതാനും ദിവസം മുമ്പാണ്‌ ഇത്‌ വീണ്ടും പുക തുപ്പാന്‍ തുടങ്ങിയത്‌. ശനിയാഴ്‌ച രാത്രി ചെറിയൊരു ഭൂമികുലുക്കത്തിന്റെ ശക്തിയില്‍ അത്‌ പൊട്ടിത്തെറിച്ചു. ലാവയും ചാരവും പാറത്തരികളും പ്രവഹിക്കാന്‍ തുടങ്ങി. 2,451 മീറ്റര്‍ ഉയരമുള്ള അഗ്‌നിപര്‍വതത്തില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ ഉയരത്തില്‍ ചാരപ്പുക ഉയര്‍ന്നെങ്കിലും മേഖലയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ചാരപ്പുക ശ്വാസകോശത്തില്‍ കയറുന്നത്‌ തടയാന്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌.

2 അഭിപ്രായങ്ങൾ: