വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

കുടിയന്‍മാര്‍ ഗിന്നസിലേക്ക്‌

ഇങ്ങനെ പോയാല്‍ കേരളാ കുടിയന്‍മാര്‍ ഗിന്നസിന്റെ തലപ്പത്തിരിക്കും. ഓണം നാളുകളില്‍(6 ദിവസം കൊണ്ട്‌) സംസ്ഥാനത്തെ മദ്യപര്‍ കുടിച്ചു വറ്റിച്ചത്‌ 155.69 കോടി രൂപയുടെ മദ്യം. ഓണത്തിന്‌ 200 കോടി രൂപയുടെ മദ്യമാണ്‌ വിപണിയിലെത്തിയത്‌. കഴിഞ്ഞ ഓണക്കാലത്ത്‌ ബിവറേജസ്‌ കോര്‍പറേഷന്റെ ആറ്‌ ദിവസത്തെ വിറ്റുവരവ്‌ 132 കോടി രൂപയായിരുന്നു.തിരുവോണ ദിനത്തില്‍ മാത്രം വിറ്റത്‌ 30 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ 18 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്‌ തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലെറ്റിലാണ്‌. ഉത്രാടത്തലേന്നു മാത്രം 29.44 ലക്ഷം രൂപയുടെ വില്‍പന ഇവിടെ നടന്നു. രണ്ട്‌ ദിവസത്തെ വില്‍പന 40 ലക്ഷം രൂപ. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്‌ റമ്മിനാണ്‌. തൊട്ടു പിന്നിലുള്ളത്‌ ബ്രാന്‍ഡി. തിരുവനന്തപുരം ബാലരാമപുരത്തെ ബിവറേജസ്‌ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റാണ്‌ വില്‍പനയില്‍ രണ്ടാം സ്ഥാനത്ത്‌. 22 ലക്ഷം രൂപയുടെ വില്‍പന ഇവിടെ നടന്നു. മൂന്നാം സ്ഥാനത്ത്‌ കരുനാഗപ്പള്ളി, 21 ലക്ഷം രൂപ. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പനയിലൂടെ സംസ്ഥാന ഖജനാവിലെത്തിയത്‌ 4259.80 കോടി രൂപ. ഈ വര്‍ഷം ഇതില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നു.

2 അഭിപ്രായങ്ങൾ: