വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 3, ബുധനാഴ്‌ച

കൂടിയിരുന്നു സൊറ പറയാന്‍ 20 കോടി ?

ഐ.പി.എല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ തന്റെ സേവനത്തിന്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍ 20 കോടി രൂപ പ്രതിഫലം ചോദിച്ചെന്ന്‌ ബി.സി.സി.ഐ. പ്രതിഫലം സംബന്ധിച്ച്‌ ഗവാസ്‌കര്‍ ഇ-മെയിലുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കരാര്‍ നിലവിലില്ലെന്നും ബി.സി.സി.ഐ സെക്രട്ടറി എന്‍. ശ്രീനിവാസന്‍. ധാരണ പ്രകാരം മൂന്ന്‌ വര്‍ഷത്തേക്ക്‌ ഒരു കോടി രൂപ മാത്രമേ ഗവാസ്‌കര്‍ക്ക്‌ കൊടുക്കാനുള്ളൂ. ഇതല്ലാതെ അധിക തുകയൊന്നും അദ്ദേഹത്തിന്‌ നല്‍കില്ല- ശ്രീനിവാസന്‍ വ്യക്തമാക്കി.തനിക്ക്‌ ഒരു പൈസപോലും ബി.സി.സി.ഐയില്‍നിന്ന്‌ ലഭിച്ചിട്ടില്ലെന്ന്‌ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. സെപ്‌റ്റംബറില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക പൊതുയോഗത്തില്‍ ഗവാസ്‌കറെ ഐ.പി.എല്‍ ഗവേണിംഗ്‌ കൗണ്‍സിലില്‍നിന്ന്‌ പുറത്താക്കി. നടപടിക്ക്‌ ബി.സി.സി.ഐ കാരണമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രതിഫല തര്‍ക്കം തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ട്‌.തനിക്ക്‌ മൂന്ന്‌ വര്‍ഷമായി പ്രതിഫലം കിട്ടിയിട്ടില്ലെന്ന്‌ മാന്യമായി ഓര്‍മപ്പെടുത്തുകയേ ചെയ്‌തിട്ടുള്ളൂവെന്ന്‌ ഗവാസ്‌കര്‍ പറയുന്നു. ഐ.സി.സി പ്രസിഡന്റ്‌ ശരത്‌ പവാര്‍ മുന്‍കയ്യെടുത്ത്‌ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹറും താനുമായി ചര്‍ച്ച നടത്താമെന്നാണ്‌ എന്നെ അറിയിച്ചിരുന്നത്‌. എന്നെ സംബന്ധിച്ചിടത്തോളം അത്‌ മതിയായിരുന്നു -ഗവാസ്‌കര്‍ വ്യക്തമാക്കി.എന്നാല്‍ തന്റെ പ്രതിഫല തുക എന്താണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയില്ല. പെണ്ണിനോട്‌ പ്രായവും ആണിനോട്‌ വരുമാനവും ഒരിക്കലും ചോദിക്കരുതത്രേ.

1 അഭിപ്രായം:

  1. ക്രിക്കറ്റ്‌ കോടികളുടെ കളിയല്ലേ - കോടീശ്വരന്‍മാരുടെയും! ഇതിലൊക്കെ അത്ഭുതപ്പെടുവാന്‍ എന്തിരിക്കുന്നു?

    മറുപടിഇല്ലാതാക്കൂ