വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010 ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

വളണ്ടിയര്‍ കിറ്റുമായി മുങ്ങി

ഗെയിംസുകളുടെ വികാരം സദാ സേവനസന്നദ്ധരായ വളണ്ടിയര്‍മാരാണെങ്കില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ആ മേളയെക്കുറിച്ച ഇന്ത്യയുടെ വികാരം പ്രതിഫലിപ്പിക്കും. ഗെയിംസിനായി രജിസ്റ്റര്‍ ചെയ്‌ത പതിനായിരത്തോളം വളണ്ടിയര്‍മാര്‍ അവര്‍ക്കു കിട്ടിയ 12,000 രൂപ വിലമതിക്കുന്ന കിറ്റുമായി അപ്രത്യക്ഷരായി. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളെ സംഘാടകര്‍ക്ക്‌ വാടകക്ക്‌ നിയോഗിക്കേണ്ടിവന്നു. സഹാറ ഗ്രൂപ്പിന്റെ വളണ്ടിയര്‍മാരാണ്‌ ഇപ്പോള്‍ വിമാനത്താവളത്തിലും ഗെയിംസ്‌ ഗ്രാമത്തിലും സേവനമനുഷ്‌ഠിക്കുന്നത്‌.രണ്ട്‌ ജോടി യൂനിഫോം, വീട്ടില്‍നിന്ന്‌ വേദിയിലേക്ക്‌ സൗജന്യ മെട്രൊ പാസ്‌ എന്നിവയായിരുന്നു കിറ്റില്‍. വളണ്ടിയര്‍മാര്‍ക്കായി ഭക്ഷണത്തിന്‌ ചുമതലപ്പെടുത്തിയ കാറ്ററിംഗ്‌ ഏജന്‍സി ഇനി ഭക്ഷണം എന്തു ചെയ്യുമെന്ന തലവേദനയിലാണ്‌. ചുമതല നല്‍കുന്നതിലെ വീഴ്‌ച, ശ്രദ്ധ കിട്ടാത്ത വിധത്തിലുള്ള ജോലികള്‍, പരിശീലനക്കുറവ്‌, പ്രചോദനമില്ലായ്‌മ തുടങ്ങിയവയാണ്‌ വളണ്ടിയര്‍മാരില്‍ പകുതിയും മുങ്ങിയതിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വളണ്ടിയര്‍മാര്‍ക്ക്‌ വേതനമുണ്ടായിരുന്നില്ല. ഭക്ഷണവും സര്‍ട്ടിഫിക്കറ്റുമാണ്‌ നല്‍കുക. പ്രമുഖ അത്‌ലറ്റുകളെ നേരിട്ട്‌ കാണുകയും അവര്‍ക്ക്‌ സേവനം ചെയ്യുകയും ചെയ്യുകയെന്നതായിരുന്നു ജോലിയുടെ പ്രധാന പ്രചോദനം. കടുത്ത ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കെങ്കിലും അലവന്‍സ്‌ നല്‍കണമായിരുന്നുവെന്ന്‌ പലരും അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ