വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

കൈവെട്ട്‌ വീണ്ടും

വീണ്ടുമൊരു കൈവെട്ട്‌. അധ്യാപകനെയല്ല, ഭാര്യയെ. സംഭവം അയല്‍വാസിയുമായി അവിഹിത ബന്ധ സംശയം. ഇടതു കൈപ്പത്തി വെട്ടി മാറ്റിയ ഭര്‍ത്താവ്‌ പുനലൂര്‍ ഇടമണ്‍ ഷാഹിന മന്‍സിലില്‍ ഹാഷിം പിടിയിലായി. വെട്ടിയ കൈപ്പത്തി ഹാഷിം സമീപത്തു താമസിക്കുന്ന യുവതിയുടെ കാമുകന്റെ വീട്ടിലേക്ക്‌ വലിച്ചെറിഞ്ഞു. ഭാര്യ ഹസിയ എന്ന ഡയാനയുടെ (27) കൈപ്പത്തിയാണ്‌ വെട്ടി മാറ്റിയത്‌. മത്സ്യ മാംസ കച്ചവടക്കാരനാണ്‌ ഹാഷിം.രാവിലെ പുറത്തു പോയ ഇയാള്‍ രാത്രിയോടെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഡയാനയെ കാണാനില്ലായിരുന്നു. അന്വേഷണത്തില്‍ സമീപത്തുള്ള കാമുകന്റെ വീട്ടില്‍ ഡയാനയെ കണ്ടെത്തി. അവിടെനിന്നും ബലമായി പിടിച്ചു കൊണ്ടു വന്ന ഡയാനയെ നഗ്‌നയാക്കിയ ശേഷം ഹാഷിം വാളു കൊണ്ട്‌ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ കാലിനും വെട്ടേറ്റിട്ടുണ്ട്‌. ഓടിയെത്തിയ നാട്ടുകാര്‍ ഡയാനയെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഡയാനയുടെ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള ശ്രമം ഇന്നലെ രാത്രി വൈകിയും തുടരുന്നു. അയല്‍വാസിയായ യുവാവുമായി ഡയാന ഏറെക്കാലമായി അടുപ്പത്തിലായിരുന്നെന്ന്‌ ഹാഷിം മുമ്പും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ ഭാര്യക്കും അയല്‍വാസിക്കും ഹാഷിം നിരവധി തവണ താക്കീതുകള്‍ നല്‍കിയിരുന്നു. ഇതേച്ചൊല്ലി ഹാഷിം ഭാര്യയെ പലപ്പോഴും മര്‍ദിച്ചിരുന്നു. ഹാഷിം-ഡയാന ദമ്പതികള്‍ക്ക്‌ രണ്ടു മക്കളുണ്ട്‌.

3 അഭിപ്രായങ്ങൾ:

  1. കൈവെട്ട് നട്ടിലെ ഏറ്റവും ചെറിയ ശിക്ഷാവിധിയായി ... കോളറ പൊലെ പടര്‍ന്നു പിടിക്കാതെ കാത്തോളണേ പടച്ചോന്മാരെ !!!

    മറുപടിഇല്ലാതാക്കൂ
  2. ഈ കൈവെട്ടു കേസ് അങ്ങിനെ ഒരു വിഷയമാകേണ്ടതില്ല ആവുകയുമില്ല കാരണം ഇതില്‍ മതനിന്ദ ഇല്ലല്ലോ പിന്നെ വെട്ടിയവനും വെട്ടു കൊണ്ടവളും ഒരേ ജാതിയില്‍ പെട്ടതിനാല്‍ കൈയെല്ല തലതന്നെ വെട്ടിയാലും നോ പ്രോബ്ലം ആരും ചോദിക്കുകയോ പറയുകയോ ഇല്ല പിന്നെ അധ്യാപകന്റെ കൈവെട്ടു കേസ് അത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടുണ്ടായ സംഭവമായതിനാലാണ് വലിയ ചര്‍ച്ചാവിഷയമായാത്

    മറുപടിഇല്ലാതാക്കൂ