വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 10, വ്യാഴാഴ്‌ച

പ്രണയത്തിനു സമ്മാനം എറിഞ്ഞു കൊല്ലല്‍

പ്രണയത്തിന്‌ എന്ത്‌ ജാതിയും മതവും പ്രായവും. ജാതിക്കോമരങ്ങള്‍ക്കെന്ത്‌ പ്രണയം. സ്‌നേഹിച്ചവരെ എറിഞ്ഞുകൊലപ്പെടുത്തുക. ഇത്‌ സംഭവിച്ചത്‌ മറ്റെവിടെയുമല്ല. നമ്മുടെ സ്വന്തം രാജ്യത്തു തന്നെ, ഇന്ത്യയില്‍. അതിക്രൂരവും പൈശാചികവുമായ ഈ സംഭവം അരങ്ങേറിയത്‌ ആന്ധ്രയിലെ ഹൈദരാബാദിനടുത്ത്‌ നിസാമാബാദ്‌ ജില്ലയിലെ കൃഷ്‌ണാജി വാഡി ഗ്രാമത്തിലാണ്‌. സുംകാര ശ്രീനിവാസ്‌ താഴ്‌ന്ന ജാതിക്കാരനാണ്‌. സ്വപ്‌ന റെഡ്‌ഢി ഉയര്‍ന്ന ജാതിക്കാരിയും. കംപ്യൂട്ടര്‍ ഓപ്പറേറ്ററായ സുംകാര ശ്രീനിവാസും സ്വപ്‌ന റെഡ്‌ഢി (22)യും കടുത്ത പ്രണയത്തിലായിരുന്നു. നേരത്തെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌ ശ്രീനിവാസ്‌. ഹൈദരാബാദിലേക്ക്‌ ഒളിച്ചോടിയ അവര്‍ ആറു മാസത്തോളം അവിടെ തങ്ങി. നാട്ടിലെ കലപിലയെല്ലാം കെട്ടടങ്ങിയെന്ന്‌ കരുതിയ അവര്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. ജാതി അവസാനവാക്കായ ഒരു സമൂഹത്തിനുണ്ടോ കലിയടങ്ങുന്നു. അവരുടെ ദേഷ്യം മൂര്‍ധന്യത്തിലായി. വിവാഹത്തെക്കുറിച്ച്‌ സംസാരിക്കാനെന്നു പറഞ്ഞ്‌ സ്‌നേഹം നടിച്ച്‌ സ്വപ്‌നയുടെ വീട്ടുകാര്‍ ഇരുവരെയും ക്ഷണിച്ചു വരുത്തി. കാര്‍മേഘം ഒഴിഞ്ഞുവെന്ന്‌ തെറ്റിദ്ധരിച്ച ശ്രീനിവാസും സ്വപ്‌നയും അവളുടെ വീട്ടിലെത്തി. വീട്ടിലെത്തിയ അവരെ കാത്തിരുന്നത്‌ ക്രൂരമായ മര്‍ദനമായിരുന്നു. സ്വപ്‌നയുടെ ബന്ധുക്കള്‍ ചേര്‍ന്ന്‌ ശ്രീനിവാസനെ അവളുടെ മുന്നിലിട്ട്‌ മര്‍ദിച്ചു. ഇത്‌ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വപ്‌നക്കും കിട്ടി പൊതിരെ തല്ല്‌. ീര്‍ന്നില്ല, പിന്നീട്‌ ഇരുവരെയും ഒരു മരത്തില്‍ കെട്ടിയിട്ടശേഷം മുപ്പതോളം പേര്‍ ചേര്‍ന്ന്‌ കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ജൂൺ 10 11:27 PM

    Soudhi arabyel aarunnel, mula kudippichaal mathiyaarunnu alley..?
    സഹപ്രവര്‍ത്തകനെ മുലയൂട്ടാമെന്ന് ഫത്‌വ! http://muralispages.blogspot.com

    മറുപടിഇല്ലാതാക്കൂ