വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 21, തിങ്കളാഴ്‌ച

യു.എസ്‌ സേനക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍

ഇറാഖില്‍ യു.എസ്‌ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്‌ ഒഴിവാക്കണമെന്ന മകന്റെ ആവശ്യം തട്ടിക്കളഞ്ഞ പിതാവിനെ വെടിവെച്ചു കൊന്നു. സമാറയിലാണ്‌ സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഹമീദ്‌ അല്‍ ദറാജിയെ മകന്‍ നെഞ്ചില്‍ നിറയൊഴിച്ചാണ്‌ കൊന്നത്‌. സംഭവത്തില്‍ മകന്‍ അബ്‌ദുല്‍ ഹാലിം ഹമീദിനെ (30) പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.ഏഴ്‌ വര്‍ഷമായി യു.എസ്‌ സൈന്യത്തില്‍ പരിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു അമ്പതുകാരനായ ഹമീദ്‌. ആ ജോലി കളയണമെന്ന്‌ അല്‍ഖാഇദ അനുഭാവിയായ മകന്‍ ആവശ്യപ്പെട്ടെങ്കിലും ഹമീദ്‌ വഴങ്ങിയില്ലത്രേ.ഹമീദിനെ വധിച്ച കേസില്‍ അബ്‌ദുല്‍ ഹാലിമിനു പുറമെ ബന്ധുവായ മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്‌. എന്നാല്‍ സംഭവത്തില്‍ പങ്കാളിയായ മറ്റൊരു മകന്‍ ഒളിവിലാണ്‌. ഹമീദിനെ കൊന്ന്‌ അല്‍ഖാഇദയോടുള്ള കൂറ്‌ പ്രഖ്യാപിക്കുകയായിരുന്നു യുവാക്കളെന്ന്‌ പോലീസ്‌ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ