വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 12, ശനിയാഴ്‌ച

പിതാവ്‌ പറയുംമക്കള്‍ കളിക്കും

കളിക്കളത്തിലെ രക്തത്തെ തിരിച്ചറിയുക. രണ്ട്‌ കോച്ചുമാരുടെ മക്കളുണ്ട്‌ ഈ ലോകകപ്പില്‍ കളിക്കാന്‍. ഇതില്‍ സ്ലൊവാക്യയുടെ കാര്യമാണ്‌ ഏറെ രസകരം. വ്‌ളാദിമിര്‍ വെയ്‌സാണ്‌ കോച്ച്‌. മകന്‍ വ്‌ളാദിമിര്‍ വെയ്‌സ്‌ ടീമിലുണ്ട്‌. കോച്ച്‌ വ്‌ളാദിമിര്‍ വെയ്‌സിന്റെ അച്ഛനും വ്‌ളാദിമിര്‍ വെയ്‌സ്‌ തന്നെ. മുത്തച്ഛന്‍ വെയ്‌സ്‌ ചെക്കൊസ്ലൊവാക്യക്കുവേണ്ടി ലോകകപ്പ്‌ കളിച്ചിട്ടുണ്ട്‌. അച്ഛന്‍ വെയ്‌സ്‌ ചെക്കൊസ്ലൊവാക്യക്കുവേണ്ടി ലോകകപ്പ്‌ കളിച്ചു, സ്ലൊവാക്യക്ക്‌ ആദ്യമായി ലോകകപ്പ്‌ യോഗ്യത നേടിക്കൊടുക്കുകയും ചെയ്‌തു. ഈ ലോകകപ്പിലെ പ്രായം കുറഞ്ഞ കോച്ചുകൂടിയാണ്‌ അദ്ദേഹം. അമേരിക്കന്‍ കോച്ചിന്റെ പുത്രന്‍ ബോബ്‌ ബ്രാഡ്‌ലിയും ഇത്തവണ ലോകകപ്പിനുണ്ട്‌. 1998 ല്‍ സീസര്‍ മാല്‍ദീനിയുടെ കോച്ചിംഗില്‍ പൗളൊ മാല്‍ദീനി ഇറ്റലിയെ നയിച്ചിട്ടുണ്ട്‌.ഇനി സഹോദരന്മാരുടെ ലോകത്തേക്ക്‌... കോളൊ, യായ ടൂറെമാര്‍ സഹോദരന്മാര്‍ ഐവറികോസ്റ്റ്‌ ടീമിലുണ്ട്‌. പാരഗ്വായ്‌ ടീമില്‍ എഡ്‌ഗാര്‍, ഡിയേഗൊ ബാരറ്റൊമാരും. വില്‍സണ്‍, ജോണി പലേഷ്യോസുമാര്‍ ഹോണ്ടുറാസ്‌ ടീമിലാണ്‌. ബൊയതെംഗ്‌ സഹോദരന്മാരുടെ കാര്യമാണ്‌ പ്രശ്‌നം. ഘാനക്കാരനായ പിതാവിന്‌ രണ്ട്‌ ജര്‍മന്‍കാരികളില്‍ ജനിച്ചവരാണ്‌ കെവിന്‍ പ്രിന്‍സ്‌, ജെറോം ബൊയതെംഗുമാര്‍. ജെറോം ജര്‍മന്‍ ടീമിലും കെവിന്‍ പ്രിന്‍സ്‌ ഘാന ടീമിലും. ജര്‍മനിയും ഘാനയും ഒരേ ഗ്രൂപ്പിലും. കൂടാതെ ജര്‍മന്‍ നായകന്‍ മൈക്കിള്‍ ബാലക്‌ ലോകകപ്പില്‍നിന്ന്‌ പുറത്താകാന്‍ കാരണമായ പരിക്കിന്‌ ഇംഗ്ലീഷ്‌ എഫ്‌.എ കപ്പ്‌ ഫൈനലില്‍ കാരണക്കാരനായത്‌ കെവിന്‍ പ്രിന്‍സാണ്‌. 1954 ലെ ജര്‍മനി ലോകകപ്പ്‌ നേടിയ ലോകകപ്പില്‍ വിജയ ഗോളടിച്ച ഹെല്‍മുട്ട്‌ റാനിന്റെ അടുത്ത ബന്ധുവാണ്‌ കെവിന്‍ പ്രിന്‍സ്‌. ലോകകപ്പ്‌ കഴിയുന്നതുവരെ ഒരു ബന്ധവും വേണ്ടെന്ന്‌ തീരുമാനിച്ചിരിക്കുകയാണ്‌ ജെറോമും കെവിന്‍ പ്രിന്‍സും.

2 അഭിപ്രായങ്ങൾ:

  1. ..
    കൊള്ളാം കൊള്ളാം..

    അവസരോചിതം ഭായി..:)
    ..

    മറുപടിഇല്ലാതാക്കൂ
  2. ..
    word verification code ഇല്ലായിരുന്നെങ്കില്‍ കമന്റ് ചെയ്യാന്‍ എളുപ്പമുണ്ട്.

    :)
    ..

    മറുപടിഇല്ലാതാക്കൂ