വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 28, തിങ്കളാഴ്‌ച

തീവ്രവാദികള്‍ ഉണ്ടാവുന്നതെങ്ങിനെ?

തീവ്രവാദത്തിനു വയസ്സുണ്ടോ? ഇല്ലെന്നാണ്‌ അമേരിക്ക പറയുന്നത്‌. ആര്‌ തീവ്രവാദി, ആര്‌ മിതവാദി എന്നു തീരുമാനിക്കാനുള്ള അവകാശം ലോക പോലീസ്‌ തീറെഴുതി വാങ്ങിയതാണല്ലോ. ഇതാ അമേരിക്കയില്‍നിന്നൊരു വാര്‍ത്ത. ഇന്ത്യക്കാരനായ ഡോക്‌ടറുടെ ആറു വയസ്സുകാരി മകളെ തീവ്രവാദി ബന്ധമുണ്ടെന്നു സംശയിച്ച്‌ അമേരിക്ക കരിമ്പട്ടികയില്‍പെടുത്തിയിരിക്കുന്നു. ഒഹായോ വെസ്റ്റ്‌ലേക്കിലെ ഡോ. സന്തോഷ്‌ തോമസിന്റെ മകള്‍ അലീസ തോമസിനെയാണ്‌‌ അമേരിക്കയില്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ നോ ഫ്‌ളൈ ലിസ്‌റ്റില്‍പെടുത്തി വിലക്കിയിരിക്കുന്നത്‌. അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ വകുപ്പ്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.
രണ്ടു വയസുമുതല്‍ അലീസ വിമാനയാത്ര ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ചേച്ചിയോട്‌ അല്‍പ്പം വഴക്കുണ്ടാക്കുമെങ്കിലും അലീസ നല്ല കുട്ടിയാണെന്നും പിതാവ്‌ പറയുന്നു. പക്ഷേ എന്തുകാര്യം. അമേരിക്കന്‍ തീട്ടൂരമല്ലേ ലോക നീതി.

1 അഭിപ്രായം: