വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 17, വ്യാഴാഴ്‌ച

റാംറഹീം സിംഗ്‌ജി കേരളത്തില്‍

ദേര സച്ചാ ഭക്തി പ്രസ്ഥാനത്തിന്റെ തലവന്‍ മഹാരാജ എന്നറിയപ്പെടുന്ന ഗുര്‍മീത്‌ റാംറഹീം സിംഗ്‌ജി 10 ദിവസത്തെ സന്ദര്‍ശനത്തിന്‌ കേരളത്തിലെത്തി. പഞ്ചാബിലും ഹരിയാനയിലും ഏറെ വിവാദം സൃഷ്‌ടിച്ച സിംഗ്‌ജിയുടെ ആസ്ഥാനം ഹരിയാനയിലെ സിര്‍സയിലാണ്‌. മൂന്നാര്‍, തേക്കടി എന്നിവിടങ്ങളില്‍ അഞ്ചു ദിവസം വീതം അദ്ദേഹമുണ്ടാകും.അടുത്തിടെ സിക്ക്‌ ഗുരു ഗോവിന്ദ്‌ സിംഗിന്റെ വേഷത്തില്‍ സിംഗ്‌ജി പ്രത്യക്ഷപ്പെട്ടത്‌ പഞ്ചാബിലും ഹരിയാനയിലും വര്‍ഗീയ കലാപത്തിന്‌ വഴിവെച്ചിരുന്നു.വന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ച്‌ ഗിന്നസ്‌ബുക്കില്‍ വരെ ഇടംപിടിച്ചെങ്കിലും കൊലപാതകവും പീഡനവുമടക്കമുള്ള വിവിധ കേസുകളിലും കുടുങ്ങിയ വിവാദ പുരുഷനുമാണ്‌ ഇദ്ദേഹം. സ്വാമിയുടെ ആസ്ഥാനത്ത്‌ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പുറത്തുകൊണ്ടുവന്ന ഹരിയാനയിലെ പൂരാസച്ച്‌ സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ രംചന്ദ്ര ഛത്രപതി 2002 ല്‍ വെടിയേറ്റ്‌ മരിച്ചത്‌ ഏറെ വിവാദമുയര്‍ത്തി. ആശ്രമത്തിലെ അന്തേവാസിയായിരുന്ന സ്‌ത്രീ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അയച്ച കത്തിലൂടെയാണ്‌ അവിടത്തെ അണിയറക്കഥകള്‍ പുറം ലോകമറിഞ്ഞത്‌. സിംഗ്‌ജിയുടെ അനുയായികളില്‍ പഞ്ചാബിലെയും ഹരിയാനയിലെയും മുന്‍ മുഖ്യമന്ത്രിമാരായ പ്രകാശ്‌സിംഗ്‌ ബാദലും ഓംപ്രകാശ്‌ 80 പോലീസുകാരടക്കമുള്ള ഇസഡ്‌ പ്ലസ്‌ സുരക്ഷയാണ്‌ സിംഗ്‌ജിക്ക്‌ ഒരുക്കിയിട്ടുള്ളത്‌. ഇതിനുപുറമേ സ്വകാര്യ സേനയുമുണ്ട്‌. അറുപത്‌ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ സ്വാമിയുടെ പ്രയാണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ