വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 30, ബുധനാഴ്‌ച

ബാറില്‍ തട്ടിയ ഗോള്‍ ജര്‍മന്‍ പാര്‍ലമെന്റിലും

ഇംഗ്ലണ്ട്‌-ജര്‍മനി പ്രീ ക്വാര്‍ട്ടറിലെ ലമ്പാര്‍ടിന്റെ ക്രോസ്‌ ബാറില്‍ തട്ടി ഗോള്‍ വരക്കുള്ളില്‍ പതിച്ച വിവാദ ഗോള്‍ ഇംഗ്ലണ്ടിന്‌ അംഗീകരിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട്‌ ജര്‍മന്‍ പാര്‍ലമെന്റില്‍ പരാതിയെത്തി. നീതി പാലിക്കണമെന്നും മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ലമ്പാര്‍ട്‌ തൊടുത്ത ഷോട്ട്‌ ഗോളായി അംഗീകരിക്കണമെന്നും പരാതി നല്‍കിയ ആള്‍ ആവശ്യപ്പെട്ടതായി ജര്‍മന്‍ പാര്‍ലമെന്റിലെ പെറ്റീഷന്‍സ്‌ കമ്മിറ്റി തലവന്‍ കെര്‍സ്റ്റന്‍ സ്റ്റീന്‍കെ അറിയിച്ചു. എന്നാല്‍ ആരാണ്‌ പരാതി നല്‍കിയതെന്ന്‌ വെളിപ്പെടുത്തിയില്ല. ഒരു ജര്‍മന്‍ ഫസ്റ്റ്‌ ഡിവിഷന്‍ ക്ലബിന്റെ ഹോം ടൗണില്‍ നിന്നുള്ള ആളാണ്‌ പരാതിക്കാരന്‍ എന്നു മാത്രമാണ്‌ അറിയിച്ചത്‌. എന്നാല്‍ ഫിഫക്കു മാത്രേമ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ. ലമ്പാര്‍ടിന്റെ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി ഗോള്‍ വരക്കുള്ളില്‍ പതിച്ച ശേഷമാണ്‌ ഗോളി പിടിച്ചത്‌. റഫറി ഇത്‌ കാണാതെ കളി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗോള്‍ അംഗീകരിച്ചിരുന്നെങ്കില്‍ സ്‌കോര്‍ 2-2 എന്ന നിലയില്‍ തുല്യമാവുകയും ഇംഗ്ലണ്ടിന്‌ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുകയും ചെയ്‌തേനെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ