വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 23, ബുധനാഴ്‌ച

ഷ്വോ ഷ്വോ ലൂ സാ....

തൃശൂര്‍ക്കാരായ ഒരു കൂട്ടം യുവാക്കളുടെ ലോകകപ്പ്‌ ഫുട്‌ബോള്‍ ഉത്സവത്തിനുള്ള സമ്മാനം, ഷ്വോ ഷ്വോ ലൂ സാ... ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ ആവേശം പകരുകയാണ്‌ ഷ്വോ ഷ്വോ ലൂ സാ... എന്ന സോക്കര്‍ ഗാനം. കാല്‍പന്തിന്റെ ഈ ഉണര്‍ത്തുപാട്ട്‌ തൃശൂരില്‍ മാത്രമല്ല, ലോകമെങ്ങും മുഴങ്ങുകയാണ്‌. പരസ്യമാധ്യമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ്‌ മൂന്ന്‌ മിനിറ്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ഈ സോക്കര്‍ ഗാനത്തിന്‌ ദൃശ്യഭാഷ ചമച്ചിരിക്കുന്നത്‌. അന്നത്തിന്‌ വേണ്‍ണ്ടി തെരുവോരങ്ങളില്‍ കഷ്‌ടപ്പെടുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കാണ്‌ ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്‌. വഴിയോര കച്ചവടക്കാരും മാര്‍ക്കറ്റില്‍ ചുമടെടുക്കുന്നവരും മറ്റുള്ളവരും തങ്ങളുടെ തൊഴിലുകള്‍ക്കൊപ്പം കാല്‍പന്തിന്റെ താളം നെഞ്ചേറ്റുന്നവരാണെന്ന്‌ ഈ സോക്കര്‍ ഗാനം ബോധ്യപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കയിലെ ആദിവാസി ഭാഷയില്‍ മുന്നോട്ട്‌ എന്നര്‍ഥം വരുന്ന ഷ്വോ ഷ്വോ ലൂ സാ എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കും സംഗീത പ്രേമികള്‍ക്കും ആസ്വദിക്കാനായി ഈ സോക്കര്‍ ഗാനത്തെ യൂ ട്യൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്‍ണ്ട്‌. ഫിഫ സോംഗ്‌ ബൈ ആഫ്‌ടര്‍ സിക്‌സ്‌ കേരള എന്ന്‌ സെര്‍ച്ച്‌ ചെയ്‌താല്‍ യു ട്യൂബില്‍ ഈ ഗാനം ആസ്വദിക്കാം. അഭിനേതാക്കളില്ലാതെ ലൈവ്‌ കാരക്‌ടറൈസേഷനാണ്‌ ഈ ആല്‍ബത്തിന്റെ പ്രത്യേകത. ഇംഗ്ലീഷ്‌ പോപ്പും മലയാളം റാപ്പും ചേര്‍ന്ന ഗാനം അഞ്ച്‌ ദിവസം കൊണ്‍ണ്ടാണ്‌ ദൃശ്യ-ശ്രാവ്യ ഭാഷയിലാക്കിയതെന്ന്‌ അണിയറ ശില്‍പികള്‍ പറയുന്നു. ധീരജ്‌ മംഗലശ്ശേരി, സരിത്‌ പൂത്തോള്‍, പ്രദീപ്‌ മേനോന്‍, രാജേഷ്‌ പാറേക്കാട്ട്‌, അനിമേഷ്‌, സുരേഷ്‌, സാബു, പ്രഭീഷ്‌, അനീഷ്‌, മധു, ശ്രീജിത്‌ എന്നിവരാണ്‌ അണിയറ ശില്‍പികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ