വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 19, ശനിയാഴ്‌ച

പ്രതിക്കായി ഉടുമുണ്ടഴിച്ച്‌ പരിശോധന

ബലാത്സംഗക്കേസിലെ പ്രതിയെ പിടികൂടാനായി പോലീസിന്റെ ഉടുതുണിയഴിച്ച്‌ പരിശോധന. മഹാരാഷ്‌ട്ര പോലീസാണ്‌ 200 വീടുകളിലെത്തി പുരുഷന്‍മാരെയെല്ലാം തുണിയഴിച്ചു പരിശോധിച്ചത്‌. സംഭവം വിവാദമായി മാറുകയാണ്‌. പരിശോധന നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. മഹാരാഷ്‌ട്ര ഭയിന്തറില്‍ ജൂണ്‍ 13ന്‌ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസാണ്‌ സംഭവത്തിന്‌ ആധാരം. ബലാത്സംഗ സമയം പ്രതിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിട്ടുണ്ടാവാമെന്ന സംശയത്തിലായിരുന്നു പോലീസിന്റെ പരിശോധന.നഗ്നരാക്കി പരിശോധന നടത്താന്‍ പോലീസിന്‌ അവകാശമില്ലെന്ന്‌ പ്രശസ്‌ത മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. ഇതിന്‌ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.പക്ഷേ തിരച്ചിലിനിടയില്‍ സംശയാസ്‌പദമായി ഒരാളെ കണ്ടെത്തി. പ്രകാശ്‌ കെവത്‌ എന്നയാളിന്റെ വീട്ടില്‍നിന്ന്‌ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ രക്തംപുരണ്ട അടിവസ്‌ത്രങ്ങള്‍ കണ്ടെത്തി. ഇയാളെ പോലീസ്‌ അറസ്റ്റുചെയ്‌തു.പൂട്ടിക്കിടന്ന ഒരു വീട്‌ കണ്ടതായും സംശയിച്ച്‌ തുറന്നപ്പോഴാണ്‌ പെണ്‍കുട്ടിയുടെ അടിവസ്‌ത്രം കണ്ടെത്തിയതെന്നും പോലീസ്‌ പറഞ്ഞു. കെവാതിന്റെ വീടായിരുന്നു ഇത്‌. ജോലിക്കു പോയ ഇയാള്‍ തിരിച്ചെത്ത പോലീസ്‌ അറസ്റ്റു ചെയ്യുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ