വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 23, ബുധനാഴ്‌ച

ഗോള്‍ മഴ വ.കൊറിയന്‍ മാധ്യമങ്ങള്‍ അറിഞ്ഞില്ല

വന്‍ വാര്‍ത്തകളും എങ്ങനെ തമസ്‌ക്കരിക്കാം? ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുകയും ഉള്ളവയെ ഇല്ലാതാക്കുകയും ചെയ്യുന്ന കേരള മോഡല്‍ മാധ്യമങ്ങള്‍ക്ക്‌ വടക്കന്‍ കൊറിയന്‍ മാതൃക. പോര്‍ച്ചുഗലിനോട്‌ ഏഴ്‌ ഗോളിനുണ്ടായ തോല്‍വി വടക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല. ലോകകപ്പിലെ വന്‍ പരാജയം ലോകം മുഴുവന്‍ തത്സമയം കണ്ടപ്പോഴാണ്‌ ആ വാര്‍ത്ത തമസ്‌കരിച്ചുകൊണ്ടുള്ള കൊറിയന്‍ പരീക്ഷണം. ബ്രസീലിനോട്‌ കളിച്ചു തോറ്റപ്പോള്‍ (2-1) അത്‌ വടക്കന്‍ കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയും കൊറിയന്‍ ടെലിവിഷനുകളും കൊണ്ടാടി, തോറ്റെങ്കിലും അതൊരു തോല്‍വിയായിരുന്നില്ലെന്ന്‌. എന്നാല്‍ പോര്‍ച്ചുഗലിന്‌ ഗോളൊന്നും തിരിച്ചുനല്‍കാതെ ഏഴ്‌ ഗോളുകള്‍ വാങ്ങിയ പരാജയത്തിന്‌ മാധ്യമങ്ങളില്‍ കേവല പരമാര്‍ശം പോലുമില്ല. തങ്ങളുടെ പ്രിയ ടീം കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ലോകകപ്പ്‌ കണ്ടുകൊണ്ടിരുന്ന കൊറിയക്കാര്‍ക്ക്‌ വാക്കുകള്‍ നഷ്‌ടപ്പെട്ടുവെന്ന്‌ ജപ്പാന്‍ ആസ്ഥാനമായുള്ള പ്രസിദ്ധീകരണമായ ചോസുണ്‍ സിന്‍ബോ റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രതീക്ഷയും ആവേശവും നിരാശക്കും ഇഛാഭംഗത്തിനും വഴി മാറിയെന്ന്‌ റിപ്പോര്‍ട്ട്‌ തുടര്‍ന്നു. ഏതായാലും പരാജയം രാജ്യത്തെ ഫുട്‌ബോള്‍ രംഗത്തു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കനത്ത തിരിച്ചടിയായാണ്‌ ഭരണകൂടം ഇതിനെ വിലയിരുത്തുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ