വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 15, ചൊവ്വാഴ്ച

ഒഴിഞ്ഞ ഗാലറിയും കരിഞ്ചന്ത ടിക്കറ്റും

ലോകകപ്പില്‍ ചില കളിക്ക്‌ ഗാലറി കാലിയാവുമ്പോള്‍ മറ്റു ചിലതിന്‌ ടിക്കറ്റ്‌ കരിഞ്ചന്തയില്‍. കളി അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ കരിഞ്ചന്തയില്‍ ടിക്കറ്റ്‌ വില്‍പന ഏറുന്നു. ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിന്‌ 4000 ഡോളര്‍ വരെ ഈടാക്കുന്നുണ്ടത്രെ. നൈജീരിയ-ഉത്തരകൊറിയ സന്നാഹ മത്സരത്തിനിടെ കരിഞ്ചന്ത ടിക്കറ്റ്‌ വാങ്ങാനുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 15 പേര്‍ക്ക്‌ പരിക്കേറ്റു. തുടര്‍ന്ന്‌ കരിഞ്ചന്ത വിപണി കര്‍ശനമായി നിയന്ത്രിക്കുമെന്ന്‌ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്‌. എന്നാല്‍ അതൊന്നും ഫലവത്തായില്ല. ഫിഫയുടെ ടിക്കറ്റിംഗ്‌ ഓഫീസിന്‌ മുമ്പില്‍ തന്നെ കരിഞ്ചന്ത കസറുന്നത്രെ. ഇന്നലത്തെ ബ്രസീല്‍-ഉത്തരകൊറിയ മത്സരത്തിന്റെ ആറു ടിക്കറ്റുമായി റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ടറെ സമീപിച്ച ആള്‍ ടിക്കറ്റൊന്നിന്‌ 250 ഡോളറാണ്‌ ചോദിച്ചത്‌. ഫിഫ ടിക്കറ്റിംഗ്‌ ഓഫീസിന്‌ തൊട്ടുമുമ്പിലാണ്‌ അമേരിക്കക്കാരനെന്ന്‌ പരിചയപ്പെടുത്തിയ വില്‍പനക്കാരന്‍ ടിക്കറ്റുമായി കറങ്ങുന്നത്‌. ഫൈനലിനുള്ള ടിക്കറ്റിന്‌ 4000 ഡോളര്‍ വരെ ഇവര്‍ ചോദിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ