വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 25, വെള്ളിയാഴ്‌ച

പെട്രോള്‍ വില ഇനി നിശ്ചയിക്കുക മുന്‍നിര കമ്പനികള്‍

ഇന്ധനവില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പെട്രോളിന്‌ ലിറ്ററിന്‌ 3.73 രൂപയും ഡീസലിന്‌ രണ്ടു രൂപയും കൂടും. മണ്ണെണ്ണ വില മൂന്നു രൂപയും പാചക വാതകത്തിന്‌ സിലിണ്ടറിന്‌ 35 രൂപയും കൂട്ടാനും തീരുമാനം. കിരീത്‌ പരീഖ്‌ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ്‌ കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന്‌ വില വര്‍ധിപ്പിച്ചത്‌. സബ്‌സിഡി നല്‍കി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന സംവിധാനവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ആഗോള വിപണിയിലെ ഇന്ധ വില അനുസരിച്ച്‌ ആഭ്യന്തര വിപണിയിലെ വില ഇനി മുതല്‍ നിശ്‌ചയിക്കുക രാജ്യത്തെ മൂന്ന്‌ മുന്‍നിര പെട്രോള്‍ കമ്പനികളായ ഐ.ഒ.സി, എച്ച്‌.പി.സി, ബി.പി.സി എന്നീ കമ്പനികളായിരിക്കും. മണ്ണെണ്ണക്കു മാത്രം വില നിയന്ത്രണം ഏര്‍പ്പെടുത്തി സബ്‌ഡിഡി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിനുള്ള സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കിയപ്പോള്‍ ഡീസല്‍, പാചക വാതകം എന്നിവയുടെ സബ്‌സിഡി ഘട്ടം ഘട്ടമായാണ്‌ പിന്‍വലിക്കുക. മമതാ ബാനര്‍ജി ഉന്നതാധികാര സമിതി യോഗത്തില്‍ നിന്നു വിട്ടുനിന്നു. വില വര്‍ധനയില്‍ എതിര്‍പ്പുള്ളതായി ഡി.എം.കെയും വ്യക്തമാക്കി. ഇടതു പക്ഷവും ബി.ജെ.പിയും വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും.

1 അഭിപ്രായം: