വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 16, ബുധനാഴ്‌ച

ടോയ്‌ലറ്റില്‍ സുഖപ്രസവം

തമിഴ്‌നാട്ടിലാണ്‌ സംഭവം. പത്താം ക്ലാസുകാരി, വയസ്സ്‌ 15, സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു. ഈയാഴ്‌ച ആദ്യമാണ്‌ സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം രക്ഷിതാക്കളോ അധ്യാപകരോ അറിഞ്ഞിരുന്നില്ലെന്ന്‌ ചീഫ്‌ എജുക്കേഷനല്‍ ഓഫീസര്‍ ബാല സുബ്രഹ്‌മണ്യം പറഞ്ഞു. സ്വതവേ തടിച്ച പ്രകൃതക്കാരിയാണ്‌ വിദ്യാര്‍ഥിനി. അതുകൊണ്ട്‌ ഗര്‍ഭം മൂടിവെക്കാനായി. ക്ലാസ്‌ നടക്കുന്നതിനിടെ ടോയ്‌ലറ്റില്‍ പോകാന്‍ അനുമതി വാങ്ങി ടോയ്‌ലറ്റില്‍ ചെന്ന്‌ പ്രസവിച്ച വിദ്യാര്‍ഥിനി, കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച്‌ ഒന്നും സംഭവിക്കാത്തതു പോലെ ക്ലാസില്‍ വന്നിരുന്നു.പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ്‌ സുഖമായിരിക്കുന്നു. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ സത്യം കണ്ടെത്തിയത്‌.വിദ്യാര്‍ഥിനിക്ക്‌ സ്‌കൂള്‍ അധികൃതര്‍ ടി.സി നല്‍കി. കുട്ടിയുടെ അനുമതി കൂടാതെ ടി.സി നല്‍കി പറഞ്ഞയച്ച സ്‌കൂള്‍ മാനേജ്‌മെന്റ്‌ നടപടി ശരിയല്ലെന്ന്‌ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. വിദ്യാഭ്യാസം തുടരാന്‍ അവസരം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ