വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 30, ബുധനാഴ്‌ച

രണ്ടാനഛന്‌ കളിഭ്രാന്ത്‌ വന്നാല്‍...

രണ്ടാനഛന്‌ ലോകകപ്പ്‌ ജ്വരം തലയില്‍ കയറിയാല്‍ എങ്ങനെയുണ്ടാകും. ഇതാ ചിക്കാഗോയില്‍നിന്നൊരു അനുഭവസാക്ഷ്യം. കളി കാണുന്നതിനിടെ ശല്യം ചെയ്‌ത രണ്ട്‌ വയസ്സുള്ള വളര്‍ത്തുമകളെ രണ്ടാനഛന്‍ ശ്വാസം മുട്ടിച്ചുകൊന്നു. കൊല്ലുന്നതിനുമുമ്പ്‌ പിഞ്ചുകുഞ്ഞിനെ അയാള്‍ അടിച്ച്‌ വാരിയെല്ലൊടിക്കുകയും ചെയ്‌തു. ചിക്കാഗോയിലാണ്‌ ഹെക്‌ടര്‍ കാസ്‌ട്രോ എന്ന 28 കാരന്‍ അമേരിക്ക?-ഘാന മത്സരത്തിനിടെ ഈ കൊടും ക്രൂരത കാട്ടിയത്‌. സംഭവത്തെത്തുടര്‍ന്ന്‌ ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
മത്സരം നടക്കുമ്പോള്‍ കുഞ്ഞ്‌ നിര്‍ത്താതെ കരഞ്ഞതാണ്‌ അയാളെ പ്രകോപിപ്പിച്ചത്‌. ആദ്യം മൃഗീയമായി കുട്ടിയെ അടിച്ച ഇയാള്‍ പിന്നീട്‌ വാ പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടി കുഞ്ഞ്‌ മരിച്ചുവെന്നറിഞ്ഞതോടെ ഇയാള്‍ കുറ്റത്തില്‍നിന്ന്‌ രക്ഷപ്പെടാനായി കുട്ടിയുടെ തൊണ്ടയില്‍ ഒരു സ്‌ക്രൂ തള്ളിവെച്ച്‌ ആംബുലന്‍സ്‌ വിളിച്ചു. എന്നാല്‍ പരിശോധനയില്‍ മരണകാരണം സ്‌ക്രൂ അല്ലെന്ന്‌ തിരിച്ചറിഞ്ഞതോടെ ഇയാളുടെ വീട്ടില്‍ പോലീസ്‌ കുതിച്ചെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. അനധികൃത കുടിയേറ്റക്കാരനായ ഹെക്‌ടറിനെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ