വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 21, തിങ്കളാഴ്‌ച

കൈക്കൂലിയായി മീനും

കാസര്‍കോട്‌ വനിതാ സെല്‍ ആന്‍ഡ്‌ ഹെല്‍പ്പ്‌ ലൈന്‍ എസ്‌.ഐ കൈക്കൂലിയായി പണവും മീനും വാങ്ങി. വിജിലന്‍സ്‌ പിടിയിലുമായി. പി.എസ്‌. ലീലാമ്മയാണ്‌ ആയിരം രൂപയും ഒരു കിലോ മത്തിയും വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്‌. അഞ്ചുമാസം മുമ്പ്‌ കമിതാക്കള്‍ ഒളിച്ചോടിയ കേസുമായി ബന്ധപ്പെട്ട്‌ കാമുകന്റെ അമ്മയെ ഭീഷണിപ്പെടുത്തി ലീലാമ്മ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സ്‌ത്രീപീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. കൈക്കൂലിയുടെ ആദ്യഗഢുവായ ആയിരം രൂപ വാങ്ങവേയാണ്‌ വിജിലന്‍സ്‌ ഇവരെ കുടുക്കിയത്‌. വിജിലന്‍സില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒരാഴ്‌ചയായി ലീലാമ്മ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണും തെളിവിനായി പോലീസ്‌ ചോര്‍ത്തിയിരുന്നു. ലീലാമ്മ നേരത്തെ തന്നെ അഴിമതിയോരോപണങ്ങള്‍ക്ക്‌ വിധേയയാണ്‌.

1 അഭിപ്രായം:

  1. പൈസയോട് ആക്രാന്തം മൂത്ത ഇങ്ങിനെയുള്ളവരാണ് സേനയുടെ സല്പേരിന് കളങ്കമാകുന്നത്. ഇവരെയൊക്കെ മാത്ര്കാപരമായി ശിക്ഷിക്കുക തന്നെ വേണം.

    മറുപടിഇല്ലാതാക്കൂ