വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 16, വെള്ളിയാഴ്‌ച

സംസ്‌കാരം 48 വര്‍ഷങ്ങള്‍ക്കു ശേഷം

1962 ല്‍ ചൈനയുമായുള്ള യുദ്ധത്തിനിടെ കാണാതായ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം 48 വര്‍ഷത്തിനുശേഷം കണ്ടെത്തി. അരുണാചല്‍ പ്രദേശിനെ ചൊല്ലി നടന്ന ഇന്ത്യ-ചൈന യുദ്ധത്തിനിടെ കാണാതായ ഡോഗ്ര റെജിമെന്റിലെ സൈനികന്‍ കരംചന്ദിന്റെ ഭൗതികാവശിഷ്‌ടങ്ങളാണ്‌ ഇന്നലെ സ്വന്തം ഗ്രാമത്തില്‍ സംസ്‌കരിച്ചത്‌. യുദ്ധത്തിനുശേഷം കാണാതായ കരംചന്ദിനായി കുടുംബം വര്‍ഷങ്ങളായി കാത്തിരിക്കുന്നതിനിടെയാണ്‌ വാലോംഗില്‍ യുദ്ധാവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്ന്‌ ഭൗതികാവശിഷ്‌ടങ്ങള്‍ ലഭിച്ചത്‌. തിരിച്ചറിയല്‍ കാര്‍ഡും ആയുധവുമാണ്‌ കരംചന്ദിനെ തിരിച്ചറിയാന്‍ സഹായിച്ചത്‌. ബോര്‍ഡര്‍ റോഡ്‌സ്‌ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ ഭൗതികാവശിഷ്‌ടം കണ്ടെത്തി കരംചന്ദിന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സൈനിക കേന്ദ്രത്തിലെ ഔദ്യോഗികമായ അന്ത്യോപചാര ചടങ്ങുകള്‍ക്കുശേഷം അവശിഷ്‌ടങ്ങള്‍ വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ്‌ കരംചന്ദിന്റെ ഗ്രാമത്തില്‍ സംസ്‌കാരം നടന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ