വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 18, ഞായറാഴ്‌ച

ആന ഇടഞ്ഞപ്പോള്‍


വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടു കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന കൊമ്പന്‍ തൃശൂര്‍ നഗരത്തില്‍ ഇടഞ്ഞോടി. തോപ്പ്‌ കണ്‍സ്‌ട്രക്‌ഷന്‍ ഉടമ ഭരത്‌ മേനോന്റെ കൃഷ്‌ണന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. ആനയൂട്ടു കഴിഞ്ഞു പടിഞ്ഞാറേക്കോട്ട വഴി പൂങ്കുന്നത്തേക്കു പോകവേ കോട്ടപ്പുറം റെയില്‍പ്പാലത്തിനു സമീപം വെച്ച്‌ ഇടയുകയായിരുന്നു.തുടര്‍ന്നു റെയില്‍വേ ട്രാക്കിലൂടെ ഓടി തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‌ സമീപത്തെത്തി. ഇവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു കാറും മോട്ടോര്‍ സൈക്കിളും മറിച്ചിടുകയും ഒരു വീടിന്റെ ഗേറ്റ്‌ തകര്‍ക്കുകയും ചെയ്‌തു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ വെറ്ററിനറി ഡോക്‌റ്റര്‍ രാജീവ്‌, ഡോ. ഗിരിദാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചു. മൂന്നു മണിയോടെ ആനയെ തളച്ചു.

2 അഭിപ്രായങ്ങൾ: