വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 3, ശനിയാഴ്‌ച

മീശ മുളക്കും മുമ്പേ...

മീശ മുളച്ചില്ല, കയ്യിരിപ്പ്‌ അതിഭീകരം. 14 കാരിയെ ബലാത്സംഗം ചെയ്‌തതിന്‌ 12 വയസ്സുകാരനും അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതിന്‌ 14, 12 വയസ്സുകാരും പിടിയിലാവുക. ആലോചിക്കാനേ ആവുന്നില്ല, അല്ലേ?. എന്നാല്‍ ഇന്ത്യയില്‍ തന്നെയാണ്‌ രണ്ടു സംഭവങ്ങളും. 14 -കാരിയെ ബലാത്സംഗം ചെയ്‌തതിന്‌ 12 വയസ്സുകാരന്‍ ന്യൂദല്‍ഹിയിലാണ്‌ തടവിലായത്‌. തിലക്‌ മാര്‍ഗില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലാണ്‌ സംഭവം. കുട്ടിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത ജുവൈനല്‍ ഹോമിലേക്കയച്ചു. കഴിഞ്ഞ 29-ന്‌ എട്ട്‌ മണി മുതല്‍ പത്തര വരെ മകളെ കാണാനില്ലായിരുന്നുവെന്നും തിരിച്ചുവന്ന മകള്‍ ഭീതിയില്‍ ആദ്യം ഒന്നും പറഞ്ഞില്ലെന്നും പിന്നീടാണ്‌ സംഭവം പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. രണ്ടാമത്തെ സംഭവം കൊല്‍ക്കത്തയിലാണ്‌ നടന്നത്‌്‌. ഇവിടെ അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതിന്‌ 14, 12 വയസ്സുകാരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഹാസ്റ്റിംഗ്‌സിലെ പത്ത്‌ നില കെട്ടിടത്തിന്റെ ടെറസിലായിരുന്നു സംഭവം. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്‌ത പോലീസിനോട്‌ കുട്ടികള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു.കൊച്ചു കുട്ടികള്‍ വന്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്‌. മാതാപിതാക്കള്‍ ഉണര്‍ന്നിരിക്കുക.

1 അഭിപ്രായം: