വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 27, ചൊവ്വാഴ്ച

പാസ്റ്റര്‍ എന്ന `പുണ്യാളന്‍'

ശാരീരികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തുവെന്ന രണ്ട്‌ സ്‌ത്രീകളുടെ പരാതികളില്‍ പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്‌ നാട്‌ അയനാവരത്തെ ഫെയ്‌ത്ത്‌ അസംബ്ലി എന്ന മതസ്ഥാപനത്തിലെ പാസ്റ്റര്‍ ശെല്‍വരാജ്‌ (53) ആണ്‌ അറസ്റ്റിലായത്‌. സുഗന്ധി, മേഴ്‌സി മേരി എന്നിവര്‍ നല്‍കിയ പരാതികളിലാണ്‌ ശെല്‍വരാജ്‌ പിടിയിലായത്‌. ഇതേ ആരോപണം ഉന്നയിച്ച്‌ രണ്ട്‌ പേര്‍ കൂടിപരാതി നല്‍കിയിട്ടുണ്ട്‌. ഈ പരാതികള്‍ പോലീസ്‌ പരിശോധിച്ച്‌ വരികയാണ്‌. സുഗന്ധിയുടെ കൈയില്‍നിന്ന്‌ 3.5 ലക്ഷം രൂപയും 5.5 പവന്‍ സ്വര്‍ണാഭരണങ്ങളും മേഴ്‌സി മേരിയുടെ കെയില്‍നിന്ന്‌ 3.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. സുഗന്ധിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ