വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 8, വ്യാഴാഴ്‌ച

പുയോള്‍.....

89 തവണ സ്‌പെയിന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്‌ സെന്റര്‍ ബാക്ക്‌ കാര്‍ലോസ്‌ പുയോള്‍. ഇതുവരെ നേടിയത്‌ വെറും മൂന്ന്‌ ഗോളുകള്‍. പക്ഷെ, ജര്‍മനിക്കെതിരെ ലോകകപ്പ്‌ സെമിയില്‍ നേടിയ നിര്‍ണായക ഗോള്‍ ഈ 32 കാരനെ പൊടുന്നനെ രാജ്യത്തിന്റെ താരമാക്കി. ആദ്യമായി സ്‌പെയിനിനെ ലോകകപ്പ്‌ ഫൈനലിലെത്തിച്ചു ആ ഗോള്‍.കൃത്യമായ പാസുകളും ഡേവിഡ്‌ വിയയുടെ സ്‌കോറിംഗ്‌ വൈഭവവുമായിരുന്നു ലോകകപ്പ്‌ തുടങ്ങിയതുമുതല്‍ ഇതുവരെ. അതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ്‌ ചുരുളന്‍ മുടിക്കാരന്‍. സാവിയുടെ കോര്‍ണര്‍ അത്ര കൃത്യതയോടെയും ശക്തിയിലുമാണ്‌ പുയോള്‍ ജര്‍മന്‍ വലയിലെത്തിച്ചത്‌.ഒരു പതിറ്റാണ്ടായി പുയോള്‍ സ്‌പാനിഷ്‌ ടീമിലുണ്ട്‌. സ്ഥിരോത്സാഹിയായ പുയോളിനെ സംബന്ധിച്ചിടത്തോളം ഈ ഗോള്‍ അര്‍ഹിക്കുന്നതാണെന്ന്‌ ടീമംഗം യോവാന്‍ കാപ്‌ഡെവില പറയുന്നു. വേണ്ടത്ര പക്വതയുണ്ട്‌ എന്നതാണ്‌ പുയോളിന്റെ ഏറ്റവും വലിയ ഗുണമെന്ന്‌ ബാഴ്‌സയുടെ മുന്‍ താരവും ടെന്നിസ്‌ താരം റഫായേല്‍ നദാലിന്റെ അമ്മാവനുമായ ടോണി നദാല്‍ അഭിപ്രായപ്പെടുന്നു. 73ാം മിനിറ്റില്‍ നേടിയ ഗോളിന്‌ സമാനമായ ശ്രമം പുയോള്‍ ആദ്യ പകുതിയിലും നടത്തിയിരുന്നു, പന്ത്‌ പക്ഷെ പുറത്തുപോയി. വിജയ ഗോള്‍ നേടി എന്നതിനുപുറമെ അപകടകാരികളായ ജര്‍മന്‍ സ്‌ട്രൈക്കര്‍മാരായ മിരോസ്ലാവ്‌ ക്ലോസെ, ലൂകാസ്‌ പൊഡോള്‍സ്‌കി എന്നിവരെ തളക്കാന്‍ നേതൃത്വം നല്‍കിയതും പുയോളായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ