വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 22, വ്യാഴാഴ്‌ച

`പണപ്പുലി' ടൈഗര്‍ തന്നെ

കഴിഞ്ഞ വര്‍ഷം അവിഹിത ബന്ധങ്ങള്‍ പുറത്തായ ശേഷം ഗോള്‍ഫില്‍ ടൈഗര്‍ വുഡ്‌സ്‌ പിന്നോട്ടടിച്ചെങ്കിലും പണപ്പട്ടികയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ള കായിക അമേരിക്കക്കാരന്‍ വുഡ്‌സ്‌ തന്നെ. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന്‌ സമ്പത്തില്‍ 10 ശതമാനം ഇടിവുണ്ടായെങ്കിലും തുടര്‍ച്ചയായ ഏഴാം വര്‍ഷവും വുഡ്‌സ്‌ ഒന്നാം നിലനിര്‍ത്തി. 9.05 കോടി ഡോളറാണ്‌ (427 കോടി രൂപ) കഴിഞ്ഞ വര്‍ഷം വുഡ്‌സിന്റെ സമ്പാദ്യം. 2.05 കോടി ഡോളര്‍ മത്സരങ്ങളില്‍നിന്നും ഏഴു കോടി ഡോളര്‍ പരസ്യങ്ങളില്‍ നിന്നുമാണ്‌ വുഡ്‌സിന്‌ ലഭിച്ചത്‌. വുഡ്‌സിന്റെ മൊത്തം സമ്പാദ്യത്തില്‍ 40 ശതമാനം ഇടിവുണ്ടായി. സമ്പന്നരായ അത്‌ലറ്റുകളുടെ പട്ടിക സ്‌പോര്‍ട്‌സ്‌ ഇല്യുസ്‌ട്രേറ്റഡ്‌ ഡോട്‌കോമാണ്‌ പുറത്തുവിട്ടത്‌. രാജ്യാന്തര അത്‌ലറ്റുകളുടെ കുട്ടത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഫുട്‌ബോളര്‍ ഡേവിഡ്‌ ബെക്കാമിനെ ടെന്നിസ്‌ താരം റോജര്‍ ഫെദരര്‍ ഇത്തവണ പിന്തള്ളി. 6.18 കോടി ഡോളറാണ്‌ (291 കോടി രൂപ) ഫെദരറുടെ സമ്പാദ്യം. പോയ വര്‍ഷം ഫെദരറുടെ സമ്പാദ്യം ഏതാണ്ട്‌ ഇരട്ടിയായി. ലയണല്‍ മെസ്സിക്കും (4.4 കോടി ഡോളര്‍) പിന്നിലാണ്‌ ഇപ്പോള്‍ ബെക്കാം (4.05 കോടി ഡോളര്‍). ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (നാലു കോടി ഡോളര്‍), ഫിലിപ്പൈന്‍സിന്റെ ബോക്‌സര്‍ മാനി പക്വിയാവൊ (3.8 കോടി ഡോളര്‍) എന്നിവരും മുന്‍നിരയിലുണ്ട്‌. രാജ്യാന്തര ലിസ്റ്റില്‍ ഇരുപതാം സ്ഥാനത്തുള്ള മരിയ ഷരപോവയാണ്‌ (1.99 കോടി ഡോളര്‍) ആദ്യ അമ്പതിലുള്ള ഏക വനിതാ താരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ