വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 21, ബുധനാഴ്‌ച

ചക്‌തേ ഇന്ത്യ

ഹോക്കി ഇന്ത്യയില്‍ ലൈംഗിക വിവാദം കത്തുന്നു. വനിതാ ടീമംഗങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുള്ള കോച്ച്‌ എം.കെ. കൗശിക്‌ പിന്‍മാറി. വേശ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ടീം വീഡിയോഗ്രാഫര്‍ ബസവരാജിനെ പുറത്താക്കി. ഹോക്കി ഇന്ത്യ തെരഞ്ഞെടുപ്പിന്‌ ഒരാഴ്‌ചമാത്രം അവശേഷിക്കേയാണ്‌ ലൈംഗിക വിവാദം ഉയര്‍ന്നത്‌. ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ലൈംഗിക വേഴ്‌ചക്ക്‌ വഴങ്ങണമെന്ന്‌ കോച്ച്‌ നിര്‍ബന്ധിച്ചതായി ഒരു വനിതാ താരം പരാതിപ്പെട്ടിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ രാജീവ്‌ മേത്ത അധ്യക്ഷനായി നാലംഗ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്‌. കമ്മീഷന്‍ നാളെ റിപ്പോര്‍ട്ട്‌ നല്‍കും. തുടര്‍ന്നാണ്‌ കൗശിക്‌ പിന്‍മാറിയത്‌. അന്വേഷണത്തിന്‌ ശേഷമേ ടീമുമായി സഹകരിക്കൂവെന്ന്‌ കൗശിക്‌ അറിയിച്ചതായി ഹോക്കി ഇന്ത്യ പ്രസിഡന്റ്‌ വിദ്യാ സ്റ്റോക്‌സ്‌ അറിയിച്ചു. 27ന്‌ കൊറിയയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ട്രോഫി ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കില്ലെന്ന്‌ കൗശിക്‌ പറഞ്ഞു. ദേശീയ ടീമില്‍ ഇടം നേടാന്‍ കഴിയാതെ പോയവരാണ്‌ തനിക്കെതിരെയുള്ള ഗൂഢാലോചനക്ക്‌ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലമായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനാണ്‌ ഒളിംപിക്‌സ്‌ സ്വര്‍ണ മെഡല്‍ ജേതാവ്‌ കൂടിയായ കൗശിക്‌. ടീമിലെ വീഡിയോഗ്രാഫര്‍ ബസവരാജക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷണമുണ്ട്‌. ഇയാള്‍ വിദേശത്ത്‌ ഹോക്കി ടീമിനൊപ്പം പോയ സന്ദര്‍ഭങ്ങളില്‍ അഭിസാരികകളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ്‌ പരാതി. ബസവരാജ്‌ വേശ്യകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഹോക്കി ഇന്ത്യക്ക്‌ ഇ-മെയിലില്‍ ലഭിച്ചിട്ടുമുണ്ട്‌. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ ടീം ചൈന സന്ദര്‍ശിച്ച സമയത്തുള്ള ബസവരാജിന്റെ ചിത്രങ്ങളാണ്‌ ലഭിച്ചത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ