വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 1, വ്യാഴാഴ്‌ച

വാഗാ അതിര്‍ത്തിയില്‍ സൗഹൃദ യുദ്ധം

ഇന്ത്യ-പാക്‌ അതിര്‍ത്തി വ്യത്യസ്‌തമായ ഒരു പോരാട്ടത്തിന്‌ സാക്ഷിയാവാന്‍ ഒരുങ്ങുന്നു. തീവ്രവാദവും നുഴഞ്ഞുകയറ്റവും ചോരവീഴ്‌ത്തുന്ന അതിര്‍ത്തിയില്‍ ഇന്ത്യന്‍ ടെന്നിസ്‌ താരം റൊഹാന്‍ ബൊപ്പണ്ണയും പാക്‌ താരം ഐസാമുല്‍ ഹഖ്‌ ഖുറേഷിയും വാഗാ അതിര്‍ത്തി നെറ്റാക്കി ഇരുപുറത്തുനിന്നും ടെന്നിസ്‌ കളിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യ-പാക്‌ സൗഹൃദം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണീ മത്സരം. വാഗാ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളെയും വിഭജിക്കുന്ന റാഡ്‌ക്ലിഫ്‌ ലൈനിന്‌ ഇരുപുറത്തുമായി ഇന്ത്യന്‍ സൈഡില്‍ ഖുറേഷിയും പാക്‌ പക്ഷത്ത്‌ ബൊപ്പണ്ണയും നില്‍ക്കാനാണ്‌ ഇരുവരും ചേര്‍ന്ന്‌ തീരുമാനിച്ചിരിക്കുന്നത്‌. റോഡ്‌ മാര്‍ഗം ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന ഏക അതിര്‍ത്തിയാണ്‌ വാഗ. എന്നാല്‍ തങ്ങള്‍ ഇതിന്‌ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യത്തുനിന്നും അനുമതി ലഭിക്കുമോ എന്ന്‌ ഉറപ്പില്ലെന്ന്‌ ബൊപ്പണ്ണ പറയുന്നു. ടെന്നിസ്‌ കോര്‍ട്ടിലും പുറത്തും ഏറെ കാലമായി തങ്ങള്‍ തുടരുന്ന സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലെ മെച്ചപ്പെട്ട ബന്ധത്തിന്‌ പ്രോത്സാഹനമാവുമെന്നാണ്‌ അയാളുടെ പ്രതീക്ഷ. സൗഹൃദത്തെ കുറിച്ച്‌ ഏറെ വാചാലനാണ്‌ ഖുറേഷിയും. ഇന്ത്യയിലെത്തിയിട്ടുള്ളപ്പോഴെല്ലാം സ്‌നേഹവും ആദരവുമാണ്‌ തനിക്ക്‌ കിട്ടിയിട്ടുള്ളതെന്നും തങ്ങള്‍ക്ക്‌ ഒരേ ഭാഷയും സംസ്‌കാരവും അഭിരുചികളുമാണുള്ളതെന്നും ഖുറേഷി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ