വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 12, തിങ്കളാഴ്‌ച

തട്ടിപ്പുകാരെ പിടിച്ച സ്‌ത്രീ

വീട്ടമ്മയുടെ കൈക്കരുത്തില്‍ വന്‍ തട്ടിപ്പ്‌ സംഘം പിടിയിലായി. സ്റ്റേഷനറി സാധനങ്ങളുടെ ഓര്‍ഡര്‍ എടുത്തശേഷം കടലാസുകള്‍ നിറച്ച പെട്ടികള്‍ നല്‍കി വ്യാപാരികളെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടുന്ന സംഘമാണ്‌ പിടിയിലായത്‌. പരവൂര്‍ തെക്കുംഭാഗം സ്വദേശികളായ ഷക്കീം (52), രാജീവ്‌ (41), കോട്ടപ്പുറം സ്വദേശി ബാബു (38), കോങ്ങാല്‍ സ്വദേശി സവാദ്‌ (34) എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌.തിരുവനന്തപുരം വര്‍ക്കല പുത്തന്‍ചന്തയില്‍ പുതിയതായി തുടങ്ങിയ ബേക്കറിയില്‍നിന്ന്‌ സാധനങ്ങളുടെ ഓര്‍ഡര്‍ എടുക്കാന്‍ വന്ന സംഘാംഗങ്ങളെ വട്ടപ്ലാമൂട്‌ സ്വദേശിയായ ഇവരുടെ തട്ടിപ്പിനിരയായ വീട്ടമ്മ തിരിച്ചറിയുകയായിരുന്നു. വീട്ടമ്മ സാധനം വാങ്ങാന്‍ വരവെ യാദൃച്ഛികമായാണ്‌ ഇവരെ കണ്ടത്‌. ഇവര്‍ ബഹളംകൂട്ടിയപ്പോള്‍ സംഘം റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. കാറുമായി കടക്കാന്‍ ശ്രമിച്ചെങ്കിലും സ്‌ത്രീ ഇവരുടെ കൈകളില്‍ ബലമായി പിടിച്ചു. ഇവരുടെ വിളി കേട്ട്‌ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവ്‌ ബൈക്കെടുത്ത്‌ കാറിനു മാര്‍ഗതടസ്സവും സൃഷ്‌ടിച്ചു. അപ്പോഴേക്കും നാട്ടുകാരെത്തി സംഘത്തെ പിടികൂടി. അഞ്ചുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടു. കാറിന്റെ നമ്പര്‍ പ്ലേറ്റ്‌ വ്യാജമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ