വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 2, വെള്ളിയാഴ്‌ച

സംശയത്തിന്‌ ഭാര്യ പഴുതിട്ടാല്‍

അവിഹിതബന്ധം സംശയിച്ച്‌ സുഡാനി ഭാര്യയെ കൊലപ്പെടുത്തി. അബുദാബി മുസഫയിലെ ശബിയ ഖലീഫയിലെ അപാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞയാഴ്‌ചയാണ്‌ 35 കാരിയായ ഭാര്യയെ 50 കാരന്‍ കുത്തിക്കൊന്നത്‌. പ്രതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. യുവതിയുടെ രണ്ടാം ഭര്‍ത്താവാണ്‌ സുഡാനി. യുവതിയുടെ കഴുത്തിലും നെഞ്ചിലും അടക്കം ശരീരമാസകലം കുത്തേറ്റിരുന്നെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമിങ്ങനെ- സംഭവത്തിന്‌ രണ്ടു ദിവസം മുമ്പ്‌ ഭാര്യ ഷാര്‍ജയിലേക്ക്‌ പോയിരുന്നു. ഭാര്യയെ പിന്തുടര്‍ന്ന്‌ താനും ഷാര്‍ജയിലേക്ക്‌ പോയി. ഷാര്‍ജയില്‍വെച്ച്‌ പരസ്‌പരം കാണുന്നതിനുവേണ്ടി എവിടെയാണുള്ളതെന്ന്‌ ഭാര്യയോട്‌ ഫോണിലൂടെ ചോദിച്ചു. എന്നാല്‍ അജ്‌മാനിലാണെന്നാണ്‌ ഭാര്യ മറുപടി പറഞ്ഞത്‌. എങ്കില്‍ അജ്‌മാനില്‍വെച്ച്‌ കാണാമെന്ന്‌ താന്‍ പറഞ്ഞത്‌ നിരസിച്ച ഭാര്യ പിന്നീട്‌ തന്റെ ഫോണ്‍ കോളുകള്‍ അറ്റന്റ്‌ ചെയ്‌തില്ല. പിന്നീട്‌ അബുദാബിയിലെ താമസസ്ഥലത്ത്‌ ഭാര്യ തിരിച്ചെത്തിയപ്പോള്‍ഇവിടെ വെച്ച്‌ ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന്‌ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ