വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 18, ഞായറാഴ്‌ച

സുനന്ദക്കിപ്പോഴും ഓഹരി

കൊച്ചി ഐ.പി.എല്‍ ഫ്രാഞ്ചൈസിയില്‍ വിയര്‍പ്പ്‌ മൂല്യമായി കിട്ടിയ ഓഹരി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വെക്കുമെന്ന സുനന്ദ പുഷ്‌കറുടെ പ്രഖ്യാപനം ജലരേഖയായി. ഏപ്രിലിലെ പ്രഖ്യാപനം ഏറെ മാധ്യമശ്രദ്ധ നേടിയെങ്കിലും സുനന്ദക്ക്‌ ഫ്രാഞ്ചൈസിയില്‍ ഇപ്പോഴും 19 ശതമാനം ഓഹരിയുണ്ട്‌. പൂനെയിലെ രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസിന്റെയും കോര്‍പറേറ്റ്‌കാര്യ മന്ത്രാലയത്തിന്റെയും പ്രാഥമിക അന്വേഷണത്തിലാണ്‌ റോണ്‍ഡെവു സ്‌പോര്‍ട്‌സ്‌ വേള്‍ഡ്‌ ലിമിറ്റഡില്‍ സുനന്ദക്ക്‌ 19 ശതമാനം ഓഹരിയുള്ളതായി കണ്ടെത്തിയത്‌. കൊച്ചി ഐ.പി.എല്‍ സ്വന്തമാക്കിയ കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമാണ്‌ റോണ്‍ഡെവു. ഫ്രാഞ്ചൈസിയുടെ `രേഖകളില്‍' മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന്‌ കൊച്ചിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വെളിപ്പെടുത്തി. വിദേശ മന്ത്രിയായിരുന്ന ശശി തരൂര്‍ കൊച്ചി ഫ്രാഞ്ചൈസി രൂപീകരിക്കാന്‍ നല്‍കിയ പിന്തുണക്ക്‌ പകരമായാണ്‌ അദ്ദേഹം വിവാഹം ചെയ്യാന്‍ പോകുന്ന സുനന്ദക്ക്‌ 19 ശതമാനം ഓഹരി നല്‍കിയതെന്ന്‌ ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത്‌ മോഡിയാണ്‌ വെളിപ്പെടുത്തിയത്‌. ഇത്‌ കോളിളക്കം സൃഷ്‌ടിക്കുകയും തരൂരിനും മോഡിക്കും സ്ഥാനം തെറിക്കുകയും ചെയ്‌തു. അനാവശ്യ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി ഉപേക്ഷിക്കുന്നതായി സുനന്ദ പ്രഖ്യാപിക്കുകയും ചെയ്‌തു.

1 അഭിപ്രായം:

  1. അത് നന്നായി. വല്ലവനും അവന്റെ ആവശ്യത്തിനു വേണ്ടി വിവാദമുണ്ടാക്കിയതിന്റെ പേരില്‍ ഇവരെന്തിനു ഓഹരി കളയണം?

    മറുപടിഇല്ലാതാക്കൂ