വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 5, തിങ്കളാഴ്‌ച

വൃദ്ധനോട്‌ ഭാര്യ പിണങ്ങിയാല്‍

കുടുംബ കലഹത്തെ തുടര്‍ന്ന്‌ സൗദി പൗരന്‍ ഭാര്യയുടെ മാതാപിതാക്കളെ വെടിവെച്ചുകൊന്നു. അബഹക്ക്‌ കിഴക്ക്‌ 170 കിലോമീറ്റര്‍ ദൂരെ തുറൈബ്‌ മര്‍കസിലാണ്‌ സംഭവം. ഭാര്യാ വീട്ടിലെത്തിയാണ്‌ 70 കാരന്‍ കൊലപാതകം നടത്തിയത്‌. പ്രതി നടത്തിയ വെടിവെപ്പില്‍ ഭാര്യക്കും ഇവരുടെ സഹോദരനും സഹോദര പുത്രിക്കും പരിക്കേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇവരെ തുറൈബ്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിരസ്സിനും നെഞ്ചിനും വെടിയേറ്റ സൗദി പൗരനും ഭാര്യയും ആംബുലന്‍സില്‍ ഖമീസ്‌ മുഷൈത്ത്‌ സിവില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ മരിച്ചത്‌. വെടിവെക്കാനുപയോഗിച്ച തോക്ക്‌ പ്രതിയുടെ പക്കല്‍നിന്ന്‌ പിടിച്ചെടുത്തതായി അസീര്‍ പോലീസ്‌ വക്താവ്‌ കേണല്‍ അബ്‌ദുല്ല അല്‍ഖര്‍നി അറിയിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന്‌ പ്രതിയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക്‌ പിണങ്ങിപ്പോയിരുന്നു. ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനാണ്‌ പ്രതി കഴിഞ്ഞ ദിവസം ഭാര്യാ വീട്ടിലെത്തിയത്‌. എന്നാല്‍ ഇയാള്‍ക്കൊപ്പം മകളെ പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായാണ്‌ പ്രതി ഭാര്യാ വീട്ടുകാര്‍ക്കുനേരെ നിറയൊഴിച്ചത്‌.

1 അഭിപ്രായം: