വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 25, ഞായറാഴ്‌ച

ബലാല്‍സംഗമായി പരിഗണിക്കാനാവില്ല

മുംബൈ: വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ ബലാല്‍സംഗമായി പരിഗണിക്കാനാവില്ലെന്ന്‌ ബോംബെ ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന്‌ ആദ്യം വാക്ക്‌ നല്‍കുകയും ലൈംഗിക ബന്ധത്തിന്‌ ശേഷം പി�ാറുകയും ചെയ്‌ത ഒരാളെ കുറ്റവിമുക്തനാക്കിയാണ്‌ കോടതി വിധി. യവത്‌മല്‍ സെഷന്‍സ്‌ കോടതി പത്ത്‌ കൊല്ലം കഠിനതടവ്‌ ശിക്ഷ വിധിച്ച കേസിലാണ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ശ്രദ്ധേയമായ ഈ വിധി. ജസ്റ്റിസ്‌ അംബദാസ്‌ ജോഷിയാണ്‌ സന്ദീപ്‌ രത്തോഡിനെ കുറ്റവിമുക്തനാക്കിയത്‌. ഐ.പി.സി 376 വകുപ്പ്‌ പ്രകാരം ശിക്ഷിക്കെട്ടയാളാണ്‌ സന്ദീപ്‌. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ പതിനെട്ടിനടുത്ത്‌ പ്രായമേ ഉണ്ടായിരുന്നുള്ളുവെന്നും കോടതി നിരീക്ഷിച്ചു. സംഭവ സമയത്ത്‌ സന്ദീപ്‌ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിനടുത്ത്‌ വനം വകുപ്പില്‍ ജോലി ചെയ്‌തു വരികയായിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കി ശാരീരിക ബന്ധം തുടര്‍ന്നു. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട്‌ പരാതിപ്പെട്ടു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ സന്ദീപ്‌ അറസ്റ്റിലായി. നിരവിധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതിയെ സെഷന്‍സ്‌ കോടതി പത്ത്‌ വര്‍ഷത്തെ കഠിന തടവിന്‌ ശിക്ഷിക്കുകയായിരുന്നു. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം പ്രതി ഹൈക്കോടതിയെ സമീപിച്ചതാണ്‌.

1 അഭിപ്രായം: