വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 15, വ്യാഴാഴ്‌ച

മാനം കാക്കല്‍ കൊലയുടെ മറുപക്ഷം

മാനം കാക്കാന്‍ കമിതാക്കളെ കൊല്ലുന്ന വാര്‍ത്തക്കൊരു മറുവശം. 2008 ഏപ്രിലിലാണ്‌ സംഭവം നടന്നത്‌. ഇപ്പോള്‍ കോടതിയവരെ വധശിക്ഷക്ക്‌ വിധിക്കുകയും ചെയ്‌തു. സ്വന്തം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ യുവതിയെയും കാമുകനെയുമാണ്‌ കോടതി ശിക്ഷിച്ചത്‌. ഉത്തര്‍പ്രദേശിലെ ജ്യോതി ഫൂലേ നഗര്‍ ജില്ലയിലെ ഭവന്‍കേരി ഗ്രാമവാസികളായ ശബ്‌നം, സലീം എന്നിവരാണ്‌ പ്രതികള്‍. ശബ്‌നത്തിന്റെ പിതാവ്‌ ഷൗഗാര്‍ അലി (60), മാതാവ്‌ ഹാഷ്‌മി (55), ഇവരുടെ മറ്റു രണ്ട്‌ മക്കള്‍, മരുമകള്‍, പേരമക്കള്‍ എന്നിവരെയാണ്‌ ഇരുവരും ചേര്‍ന്ന്‌ കൊലപ്പെടുത്തിയത്‌. ഒന്നര വയസ്സു പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതാണ്‌ കൊലപാതകത്തിന്‌ ഇവരെ പ്രേരിപ്പിച്ചതത്രേ. കൊല നടത്തുമ്പോള്‍ ശബ്‌നം ഗര്‍ഭിണിയായിരുന്നു. പ്രസവം ജയിലിലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ