വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 20, ചൊവ്വാഴ്ച

ടി.ടി.ഇ ക്രൂരതക്കൊരിര

തീവണ്ടി യാത്രക്കാരോടുളള ടിക്കറ്റ്‌ പരിശോധകരുടെ ക്രൂരതക്കൊരിര കൂടി. തീവണ്ടിയില്‍നിന്ന്‌ തള്ളിയ വീട്ടമ്മയുടെ കാലൊടിഞ്ഞു. കോട്ടയം ചെങ്ങന്നൂര്‍ ആറാട്ടുപുഴ പ്‌ളാവിലകണ്ടത്തില്‍ ബേബിയുടെ ഭാര്യ മേരിയുടെ വലതുകാലാണ്‌ ഒടിഞ്ഞത്‌. ബാംഗ്ലൂര്‍ എക്‌സ്‌പ്രസിലെ എ.സി കംപാര്‍ട്ട്‌മെന്റിലാണ്‌ മേരി അറിയാതെ കയറിയത്‌. കംപാര്‍ട്ട്‌മെന്റില്‍ തെറ്റി കയറിയ മേരിയുടെ ടിക്കറ്റ്‌ പരിശോധിച്ച ശേഷം ടി.ടി.ഇ കയര്‍ത്തുവത്രെ. ഈ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യണമെങ്കില്‍ 500 രൂപ പിഴയൊടുക്കണമെന്നും അല്ലെങ്കില്‍ കംപാര്‍ട്ട്‌മെന്റ്‌ മാറി കയറണമെന്നും ആവശ്യപ്പെട്ടു. അപ്പോഴേക്കും തീവണ്ടി ചിങ്ങവനം സ്‌റ്റേഷനില്‍ എത്തിയിരുന്നു. ചിങ്ങവനത്ത്‌ മറ്റൊരു തീവണ്ടിക്കു കടന്നു പോകുന്നതിനായി ബാംഗ്‌ളൂര്‍ വണ്ടി പിടിച്ചിട്ടു. ഈ സമയത്ത്‌ വീട്ടമ്മയോട്‌ കംപാര്‍ട്ട്‌മെന്റ്‌ മാറി കയറാന്‍ പറഞ്ഞ്‌ വാതില്‍ക്കലേക്കു കൊണ്ടുവന്ന്‌ ടി.ടി ഇ തള്ളുകയായിരുന്നു. പ്‌ളാറ്റ്‌ഫോമില്ലായിരുന്നതിനാല്‍ അടുത്ത പാളത്തിലേക്കാണ്‌ മേരി വീണത്‌. വീഴ്‌ചയില്‍ കാലൊടിഞ്ഞു. ഇത്‌ കണ്ട്‌ ഓടിയെത്തിയ മറ്റു യാത്രക്കാരാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചിങ്ങവനത്ത്‌ ഈ തീവണ്ടിക്കു സ്‌റ്റോപ്പില്ലാത്തതിനാല്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കിവിടാനേ നിയമമുള്ളൂ. തീവണ്ടികളിലെ ടിക്കറ്റ്‌ പരിശോധകര്‍ കേരളത്തിലെ യാത്രക്കാരോട്‌ വളരെ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ അനവധിയാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ടി.ടി ഇ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ ഒരാള്‍ ആറ്റില്‍ വീണു മരിച്ചിരുന്നു.

1 അഭിപ്രായം:

  1. അജ്ഞാതന്‍2010, ജൂലൈ 20 3:11 PM

    Didnt you hear a news..that some people, who are not popular front people, most probably RSS men chopped the hand of a Professor?..Any way he deserved it..it was a punishment given to him for naming a person who spoke silly things, Mohammed. That too in a question paper!
    I told yu becaused it seemd that yu didnt hear that!

    മറുപടിഇല്ലാതാക്കൂ