വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 23, വെള്ളിയാഴ്‌ച

പ്രിന്‍സിപ്പല്‍ പീഡകനായപ്പോള്‍

പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുംബൈയില്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി ഗര്‍ഭിണിയാണ്‌. ഹൈദരാബാദിലെ മന്നേഗുഡയില്‍ പാര്‍ക്‌ വുഡ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സലാഹുദ്ദീന്‍ അയ്യൂബാണ്‌ അറസ്റ്റിലായത്‌. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്‌ത്‌ സംഭവത്തിന്റെ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. പക്ഷേ സ്‌കൂള്‍ അധികൃതര്‍ സംഭവം നിഷേധിച്ചു. ഗള്‍ഫിലും ശാഖകളുള്ള സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുട്ടിയെ പ്രിന്‍സിപ്പല്‍ നിരവധി തവണ പീഡിപ്പിച്ചുവെന്ന്‌ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ മുംബൈയില്‍ പറഞ്ഞു. പുറത്ത്‌ പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചത്‌. മകള്‍ ഗര്‍ഭിണിയായപ്പോഴാണ്‌ തങ്ങള്‍ അറിഞ്ഞതെന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി. പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട്‌ പ്രദേശവാസികളും ഏതാനും കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂളിന്‌ പുറത്ത്‌ പ്രതിഷേധിച്ചു. കുറ്റവാളിയെ ശിക്ഷിക്കണമെന്ന്‌ വനിതാ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ