വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 19, തിങ്കളാഴ്‌ച

ആഫ്രിക്കന്‍ ഒച്ചുകള്‍

ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ ആത്തയും തുളസിയും നട്ടുപിടിപ്പിക്കാന്‍ വിദഗ്‌ധ നിര്‍ദേശം. കേരളത്തിലെ അധിനിവേശ സസ്യജീവജാലങ്ങളെക്കുറിച്ചു പഠിക്കുന്ന സംഘമാണ്‌ ഈ നിര്‍ദേശം വെച്ചത്‌. പീച്ചി ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്‌ത്രജ്ഞന്‍ ഡോ. ടി.വി. സജീവന്റെ നേതൃത്വത്തിലുള്ള പഠന സംഘം പത്തനം തിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജലാംശമുള്ള ചതുപ്പുനിലങ്ങളിലാണ്‌ ഒച്ചുകള്‍ കൂടുതലായും കാണപ്പെടുന്നത്‌. ജില്ലയില്‍ കോന്നി, റാന്നി, മാത്തൂര്‍ എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ ഒച്ചുകളെ കണ്ടെത്തിയത്‌. കൊച്ചി, കോഴിക്കോട്‌, പാലക്കാട്‌ എന്നിവിടങ്ങളിലും ഇത്തരം ഒച്ചുകള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉപ്പുവെള്ളവും പാലക്കാട്ടെ കഠിനചൂടും ഒച്ചുകള്‍ നശിക്കാന്‍ കാരണമായി.ഭൂമുഖത്തുള്ള 500 തരം സസ്യങ്ങള്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക്‌ ഭക്ഷണമാണ്‌. ഓമക്ക, കറിവേപ്പ്‌, ആര്യവേപ്പ്‌, പുളി എന്നിവയും ഇവക്ക്‌ വളരാന്‍ അനുയോജ്യമത്രേ. ആഫ്രിക്കന്‍ ഒച്ചുമായി അടുപ്പം കൂടുന്ന ജീവികളിലൊന്നാണ്‌ പെണ്‍ വര്‍ഗത്തില്‍പെട്ട മിന്നാമിനുങ്ങ്‌. ഒച്ചുകളുടെ പുറംതോടില്‍ മിന്നാമിനുങ്ങുകള്‍ സഞ്ചരിക്കുന്നത്‌ കാണാന്‍ കഴിയും. ഉപ്പുലായനി ഒച്ചിന്റെ തോടിന്റെ പുറത്ത്‌ തളിച്ചിട്ട്‌ കാര്യമില്ലെന്ന്‌ പഠന സംഘം പറയുന്നു. കാത്സ്യം ധാരാളം വേണ്ടതുകൊണ്ട്‌ ഒച്ചുകള്‍ കുമ്മായം തിന്നുന്നതും പതിവാണത്രേ.

1 അഭിപ്രായം:

  1. സുഹൃത്തേ... ഈ ആഫ്രിയ്ക്കൻ ഒച്ചുകൾ ഹെപ്പറ്റിറ്റിസ് - ബി. പരത്താൻ ശേഷിയുള്ളവരാണത്രേ... ഇനി വരും കാലത്ത് എച്ച്.1 എൻ.1 പോലെ ഇതും എച്ച്.പി.1 വരുമോ ആവോ!

    മറുപടിഇല്ലാതാക്കൂ